Thursday, December 22, 2011

മെഡിക്കല്‍ കോളേജില്‍ പരാതി കൌണ്ടര്‍:

സോളിഡാരിറ്റി മെഡിക്കല്‍ കോളേജ് സമര സമിതിയുടെ ആഭിമുഖ്യത്തില്‍ പൊതു ജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കുന്നതിനായി മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് പരാതി സ്വീകരണ കൌണ്ടര്‍ സ്ഥാപിച്ചു.
മെഡിക്കല്‍ കോളേജില്‍ നിന്നും രോഗികള്‍ നേരിടേണ്ടി വരുന്ന വിവിധ പീഡനങ്ങളെ പറ്റിയും, ആശുപത്രി ശോച്ച്യവസ്തക്കെതിരെയും, രോഗികള്ക്കെതിരെ നടത്തുന്ന വിവിധ തട്ടിപ്പുകല്‍ക്കെതിരെയും രോഗികളും കൂടെയുള്ളവരും വിവിധ പരാതികള്‍ നല്‍കി.
പരിപാടിക്ക് സമര സമിതി കണ്‍ വീനര്‍ അബ്ദുല്‍ ഖയ്യും, ഷാഫി മൂഴിക്കല്‍, സലിം വെള്ളി പറമ്പ്, ഫൈസല്‍ കുറ്റിക്കാട്ടൂര്‍, യൂസുഫ് മൂഴിക്കല്‍, ലിയാക്കത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
 

Monday, November 21, 2011

മലബാര്‍ വികസന വിവേചനത്തിന് താക്കീതായി വിപ്ലവ യുവത സെക്രട്ടറിയേറ്റ് വളഞ്ഞു.



തിരുവനന്തപുരം: മലബാര്‍ വികസന വിവേചനത്തിനെതിരെ ഭരണകൂടങ്ങള്‍ക്ക് താക്കീതു നല്‍കി പ്രതിക്ഷേധകൊടുങ്കാറ്റായി ആയിരക്കണക്കിന് സോളിഡാരിറ്റി പ്രവര്‍ത്തകര്‍  സെക്രട്ടറിയേറ്റ് വളഞ്ഞു. സെക്രട്ടറിയേറ്റിന്റെ നാല് കവാടങ്ങളും അനക്‌സും ഉപരോധിച്ച് നടത്തിയ സമരത്തില്‍ ഭരണ സിരാകേന്ദ്രം 7 മണിക്കൂര്‍ സ്തംഭിച്ചു.

പുലര്‍ച്ചെ 6 മണിക്കു തന്നെ കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന്റെ കവാടങ്ങളില്‍ ഉപരോധം തീര്‍ത്തു. സെക്രട്ടറിയേറ്റിനെ ചുറ്റി വലയവും തീര്‍ത്ത സമരം യുവശക്തിയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു. ആറ് ജില്ലകളിലായി 42% കേരള ജനത അധിവസിക്കുന്ന മലബാറിനോട് കേരളത്തിലെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കടുത്ത അവഗണനയാണ് കാട്ടുന്നതെന്നു തെളിയിക്കുന്ന പ്ലക്കാര്‍ഡുകളും ബാനറുകളും മുദ്രാവാക്യങ്ങളും സമരത്തില്‍ ഉയര്‍ന്നു.

 ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ് റഹ്മാന്‍ സമരം ഉദ്ഘാടനം ചെയ്തു. മലബാറിനോട് മാറി മാറി വന്ന സര്‍ക്കാരുകള്‍ പൊറുക്കാനാവാത്ത അവഗണനയാണ് കാട്ടിയിട്ടുള്ളതെന്ന് മലബാറിന്റെ വികസനവുമായി ബന്ധപ്പെട്ട് കമ്മീഷനെ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മലബാര്‍ മേഖലയോട് സര്‍ക്കാറുകള്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ഇതിനെതിരെ ജനങ്ങള്‍ തെരുവിലേക്കിറങ്ങുന്ന സാഹചര്യമുണ്ടാക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വിദ്യഭ്യാസ വകുപ്പും വ്യവസായ വകുപ്പും ഏറെക്കാലം കയ്യാളിയത് മലബാറില്‍ നിന്നുള്ള മന്ത്രിമാരായിരുന്നിട്ടും ഈ മേഖലകളിലെ വികസനം വട്ടപൂജ്യമാണ്. ഇനിയും ഇത് തുടര്‍ന്നാല്‍ തെലുങ്കാനയും ഝാര്‍ഖണ്ഡും നമുക്ക് നല്‍കുന്ന പാഠങ്ങല്‍ ഭരണകൂടങ്ങള്‍ ഓര്‍ക്കണം. കോഴിക്കോട്ട സെക്രട്ടറിയേറ്റ് അനക്‌സസും ഹൈക്കോടതി ബഞ്ചും സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തുല്യനീതി ജനാധിപത്യ സംവിധാനത്തില്‍ അനിവാര്യമാണെന്നു പ്രമുഖ മാധ്യമ നിരൂപകന്‍ കെ.ഭാസുരേന്ദ്രബാബു പറഞ്ഞു. മലബാറുകാര്‍ക്കു കിട്ടണ്ടത് നിഷേധിക്കുന്നത് ജനാധിപത്യ സംവിധാനങ്ങള്‍ക്ക യോജിച്ചതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മലബാറുകാരെ രണ്ടാംകിട പൗരന്‍മാരായി കണക്കാക്കുന്ന രീതി അവസനാപ്പിത്തണമെന്നും ഇത് ജനാധിപത്യ കേരളത്തിന് ഭൂഷണമല്ലെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ നൗഷാദ് പറഞ്ഞു. കുറ്റകരമായ അനീതിക്കെതിരം ഭരണകൂടങ്ങളെ അസ്വസ്ഥമാക്കുന്ന പ്രക്ഷോഭങഅങള്‍ ലോകമെങ്ങും നടക്കുന്നതില്‍ നിന്ന് കേരള സര്‍ക്കാര്‍ പാഠം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ അക്ബറലി, എന്‍വൈ.എല്‍  പ്രസിഡന്റ് ബുഹാരി മന്നാനി, സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് വേളം, എസ്.ഐ ഒ സംസ്ഥാന  പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, മദ്യ നിരോധന സമിതി പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, കെ.എ ഷഫീഖ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി മാരായ റസാഖ് പാലേരി, കെ. സജീദ് തൂടങ്ങിയവര്‍ സംസാരിച്ചു.

വിവിധ കലാരൂപങ്ങള്‍ , താള മേളങ്ങള്‍ ചെറു പ്രകടനങ്ങള്‍ എന്നിവ സമരത്തിന് തിളക്കം നല്‍കി. രാവിലെ കന്റോണ്‍മെന്റ് ഗേറ്റില്‍ നിന്നാണ് ഉപരോധ സമരം ആരംഭിച്ചത്. ഉച്ചക്ക ഒരുമണിവരെ സെക്രട്ടറിയേറ്റിന്റ െപ്രവര്‍ത്തനം ഉപരോധത്തില്‍ സ്തംഭിച്ചു

കൊടിയത്തൂര്‍ സംഭവം: സമുദായ വേട്ട അവസാനിപ്പിക്കണം -സോളിഡാരിറ്റി

കോഴിക്കോട്: കൊടിയത്തൂരില്‍ നടന്ന കൊലപാതകത്തിന്‍െറ മറവില്‍ മുസ്ലിം സമുദായത്തെയും പ്രദേശത്തെയും അവമതിക്കാനുള്ള ചില രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ശ്രമം അപലപനീയമാണെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.  കൊലപാതകം അപലപനീയമാണ്. പ്രതികളെ ഉടന്‍ പിടികൂടി ശിക്ഷിക്കണം. സാമൂഹിക വിരുദ്ധരായ ചിലര്‍ നടത്തിയ അക്രമപ്രവര്‍ത്തനത്തെ ഊഹാപോഹങ്ങളും ദുസ്സൂചനകള്‍ കലര്‍ന്ന പദപ്രയോഗങ്ങളും നടത്തി സമുദായവേട്ടക്ക് കാരണമാക്കുന്നത് അവസാനിപ്പിക്കണം. സംഘപരിവാറിന്‍െറയും ചില മതേതര രാഷ്ട്രീയ-മാധ്യമ പ്രവര്‍ത്തകരുടെയും സ്വരം ഒരേപോലെയാകുന്നത് ആശങ്കാജനകമാണ്. ലൗജിഹാദ് പോലെ തികച്ചും സാങ്കല്‍പിക കഥകള്‍ പടച്ച് സമുദായത്തെ വേട്ടയാടിയ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും തന്നെയാണ് കൊടിയത്തൂര്‍ സംഭവത്തിന്‍െറ മറവില്‍ സമുദായത്തെ അവമതിക്കുന്നത് എന്നത് യാദൃച്ഛികമല്ല. പ്രസിഡന്‍റ് ശിഹാബുദ്ദീന്‍ ഇബ്നുഹംസ അധ്യക്ഷത വഹിച്ചു.

Friday, July 8, 2011

ആംവെയുടെ യോഗത്തിലേക്ക് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇരച്ചുകയറി

കോഴിക്കോട്: പൊലീസിന്റെ കണ്ണുവെട്ടിച്ച് നെറ്റ്‌വര്‍ക്ക് കമ്പനിയായ 'ആംവേ' നടത്തിയ യോഗത്തിലേക്ക് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇരച്ചുകയറി. എരഞ്ഞിപ്പാലം-കാരപ്പറമ്പ് റോഡിലെ ആശിര്‍വാദ് ലോണ്‍സില്‍ ബുധനാഴ്ച വൈകീട്ട് നടന്ന യോഗമാണ് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ തടഞ്ഞത്.
75 രൂപ രജിസ്‌ട്രേഷന്‍ ഫീസ് വാങ്ങി ആംവെ യോഗം നടത്തുന്നുവെന്നറിഞ്ഞാണ് അമ്പതോളം പ്രവര്‍ത്തകര്‍ ഹാളിനകത്ത് കയറിയത്. യോഗം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് സമരക്കാര്‍ മുദ്രാവാക്യം വിളികളുമായി നിലകൊണ്ടു. ഇതിനിടെ ക്ലാസില്‍ പങ്കെടുക്കാനെത്തിയ ചിലര്‍ സമരക്കാര്‍ക്കെതിരെ തിരിഞ്ഞു. ഇതോടെ കൂടുതല്‍ പ്രവര്‍ത്തകരെത്തി.
സംഭവമറിഞ്ഞ് നടക്കാവ് പൊലീസ് സ്ഥലത്തെത്തി കമ്പനി അധികൃതരോട് ക്ലാസ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ക്ലാസൊഴിവാക്കി സംഘാടകര്‍ പിരിഞ്ഞുപോയി.
സംസ്ഥാനത്ത് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികള്‍ വ്യാപകമായി തട്ടിപ്പുകള്‍ നടത്തിവരുന്ന സാഹചര്യത്തിലാണ് സോളിഡാരിറ്റി മാര്‍ച്ച് നടത്തിയത്. ക്ലാസുകള്‍ തുടര്‍ന്നാല്‍ ഇനിയും സമരമുണ്ടാവുമെന്ന് ജില്ലാ പ്രസിഡന്റ് ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ മുന്നറിയിപ്പു നല്‍കി. മാര്‍ച്ചിന് ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖയ്യും, നബീല്‍, ചാലിയം, യൂസുഫ് മൂഴിക്കല്‍, റഫീഖ് റഹ്മാന്‍, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Followers